ഞാൻ 1970 കാലഘട്ടത്തിൽ തൃശൂർ നഗരത്തിൽ ഒരു ആവശ്യത്തിന് എത്തി. അപ്രതീക്ഷിതമായി രണ്ടു ദിവസം അവിടെ താമസിക്കേണ്ടി വന്നു. ഒരു ദിവസം ഹോട്ടലിൽ താമസിച്ചു. അടുത്തനാൾ സമ്പത്തീകം അതിനു അനുവദിച്ചില്ല. ഞാൻ തൃശൂരിലേക്ക് തിരിക്കുമ്പോൾ എന്റെ പിതാവ് എന്നോട് ഒരു വിവരം സൂചിപ്പിച്ചിരുന്നു. ശ്രീ. വേങ്ങൂർ രാമകൃഷ്ണൻ തൃശൂരിലാണ് താമസം. നിനക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അദ്ദേഹത്തെ ചെന്ന് കണ്ടാൽ സഹായിക്കും എന്ന് .
തൃശൂർ നഗര വീഥിയിലുള്ള പലരോടും അന്വേഷിച്ചും ശ്രീ. വേങ്ങൂരിനെ പറ്റി ഒരു വിവരവും നേടാനായില്ല. ഒടുവിൽ ഒരു ആയൂർവേദ മരുന്ന് കടയിലെത്തി. തിരുവമ്പാടി ക്ഷേത്രത്തിനു സമീപം ഒരു ഡാൻസ് സ്കൂൾ ഉണ്ട് . അവിടെ അന്വേഷിക്കുക എന്നാണ് ആ കടയുടമ നിർദ്ദേശിച്ചത്. ഞാൻ ഡാൻസ് സ്കൂളിൽ എത്തുമ്പോൾ വൈകിട്ട് മൂന്നു മണിയായി. ഡാൻസ് സ്കൂളിൽ കണ്ടത് ഒരു പരിചയമുഖം . ആരെന്നോന്നും ചോദിച്ചില്ല. വെങ്ങൂർ ആശാനേ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഇപ്പോഴാണ് വീട്ടിലേക്കു പോയത്. പൂങ്കുന്നത്ത് ഒരു ഗ്രൌണ്ട് ഉണ്ട്. ആ ഗ്രൌണ്ടിനു സമീപം ചെന്ന് കഥകളി ആശാന്റെ വീട് അന്വേഷിച്ചാൽ ആരും അദ്ദേഹത്തിൻറെ വീട് കാണിച്ചു തരും എന്ന് പ്രസ്തുത പരിചയ മുഖമുള്ള വ്യക്തി അറിയിച്ചു.
തൃശൂർ നഗര വീഥിയിലുള്ള പലരോടും അന്വേഷിച്ചും ശ്രീ. വേങ്ങൂരിനെ പറ്റി ഒരു വിവരവും നേടാനായില്ല. ഒടുവിൽ ഒരു ആയൂർവേദ മരുന്ന് കടയിലെത്തി. തിരുവമ്പാടി ക്ഷേത്രത്തിനു സമീപം ഒരു ഡാൻസ് സ്കൂൾ ഉണ്ട് . അവിടെ അന്വേഷിക്കുക എന്നാണ് ആ കടയുടമ നിർദ്ദേശിച്ചത്. ഞാൻ ഡാൻസ് സ്കൂളിൽ എത്തുമ്പോൾ വൈകിട്ട് മൂന്നു മണിയായി. ഡാൻസ് സ്കൂളിൽ കണ്ടത് ഒരു പരിചയമുഖം . ആരെന്നോന്നും ചോദിച്ചില്ല. വെങ്ങൂർ ആശാനേ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഇപ്പോഴാണ് വീട്ടിലേക്കു പോയത്. പൂങ്കുന്നത്ത് ഒരു ഗ്രൌണ്ട് ഉണ്ട്. ആ ഗ്രൌണ്ടിനു സമീപം ചെന്ന് കഥകളി ആശാന്റെ വീട് അന്വേഷിച്ചാൽ ആരും അദ്ദേഹത്തിൻറെ വീട് കാണിച്ചു തരും എന്ന് പ്രസ്തുത പരിചയ മുഖമുള്ള വ്യക്തി അറിയിച്ചു.
സത്യത്തിൽ വിശപ്പും ക്ഷീണവും എന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിൻറെ വീടിന്റെ പൂമുഖത്തെത്തി. ആ വീടിന്റെ പൂമുഖത്ത് ഒരു തടിച്ചു , കുറുകിയ മനുഷ്യൻ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു. സഹായം തേടിയെത്തിയ ഞാൻ എങ്ങിനെ അദ്ദേഹത്തെ വിളിച്ചുണർത്തും. ആരോ വന്ന ശബ്ദം മനസിലാക്കി അദ്ദേഹത്തിന്റെ പത്നി എത്തി. അദ്ദേഹം ഉണരും വരെ ഇരിക്കുവാൻ പറഞ്ഞിട്ട് ഒരു ചായ നല്കി.
വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹം ഉണർന്നു. ഉറക്കത്താലാവും ആ കണ്ണുകൾ ചുവന്നിരുന്നു. ( അദ്ദേഹം അല്പ്പം സേവിച്ചിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്)
ഞാൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകനാണെന്നും ഒരാവശ്യത്തിനു തൃശൂർ നഗരത്തിൽ എത്തിയതാണ് എന്നും ഒരു രാത്രി താമസിക്കണം എന്നും അദ്ദേഹത്തെ ഒരു ഗദ്ഗദത്തോടെയാണ് അറിയിച്ചത് .
അദ്ദേഹം കുറച്ചു സമയം ഒന്നും മിണ്ടിയില്ല. എന്നെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം മൌനമായി ഇരുന്നു. പിന്നീട് മുഖം പല തവണ കൈകൾ കൊണ്ട് തുടച്ചു. എന്നിട്ട് പെട്ടെന്ന് ഒരു ചോദ്യം "ഉച്ചയ്ക്ക് ആഹാരം കഴിച്ചോ എന്ന് " കഴിച്ചു എന്ന് മറുപടി പറഞ്ഞു. പിന്നീട് കുളിക്കുന്നോ എന്നായി. കുളിക്കണം എന്ന് ഞാൻ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞപ്പോൾ അദ്ദേഹവും കുളി കഴിഞ്ഞെത്തി. വലിയ ഉള്ളി ദോശമാവിൽ അരിഞ്ഞിട്ടു ചുട്ട രണ്ടു ദോശയും കഴിച്ചു കൊണ്ട് അദ്ദേഹം എന്നെയും കൂട്ടി പൂങ്കുന്നം ഗ്രൌണ്ടിൽ എത്തി. അവിടെ ഫുട് ബാൾ മത്സരം നടക്കുന്നുണ്ടായിരുന്നു. .
വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹം ഉണർന്നു. ഉറക്കത്താലാവും ആ കണ്ണുകൾ ചുവന്നിരുന്നു. ( അദ്ദേഹം അല്പ്പം സേവിച്ചിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്)
ഞാൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകനാണെന്നും ഒരാവശ്യത്തിനു തൃശൂർ നഗരത്തിൽ എത്തിയതാണ് എന്നും ഒരു രാത്രി താമസിക്കണം എന്നും അദ്ദേഹത്തെ ഒരു ഗദ്ഗദത്തോടെയാണ് അറിയിച്ചത് .
അദ്ദേഹം കുറച്ചു സമയം ഒന്നും മിണ്ടിയില്ല. എന്നെ സൂക്ഷിച്ചു നോക്കി കുറച്ചു നേരം മൌനമായി ഇരുന്നു. പിന്നീട് മുഖം പല തവണ കൈകൾ കൊണ്ട് തുടച്ചു. എന്നിട്ട് പെട്ടെന്ന് ഒരു ചോദ്യം "ഉച്ചയ്ക്ക് ആഹാരം കഴിച്ചോ എന്ന് " കഴിച്ചു എന്ന് മറുപടി പറഞ്ഞു. പിന്നീട് കുളിക്കുന്നോ എന്നായി. കുളിക്കണം എന്ന് ഞാൻ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞപ്പോൾ അദ്ദേഹവും കുളി കഴിഞ്ഞെത്തി. വലിയ ഉള്ളി ദോശമാവിൽ അരിഞ്ഞിട്ടു ചുട്ട രണ്ടു ദോശയും കഴിച്ചു കൊണ്ട് അദ്ദേഹം എന്നെയും കൂട്ടി പൂങ്കുന്നം ഗ്രൌണ്ടിൽ എത്തി. അവിടെ ഫുട് ബാൾ മത്സരം നടക്കുന്നുണ്ടായിരുന്നു. .
അഫുട് ബാൾ മത്സരം കണ്ടു അദ്ദേഹം മതി മറന്നു ആഹ്ലാദിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടുമണി വരെ ഞങ്ങൾ അവിടെ നിന്ന് ഫുട് ബാൾ കളി കണ്ടു. അതിനു ശേഷം വീട്ടിൽ മടങ്ങിയെത്തി. പിന്നീട് വളരെ സ്നേഹ മസൃണമായ സമീപനം തന്നെ. ഊണിനു ശേഷം കഥകളി തന്നെയായിരുന്നു ഞങ്ങളുടെ സംസാര വിഷയം. ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി അവര്കളോട് അദ്ദേഹത്തിനുള്ള അളവറ്റ സ്നേഹം എനിക്ക് അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും മനസിലാക്കുവാൻ സാധിച്ചു.
അടുത്ത നാൾ രാവിലെ ഒന്പത് മണിക്ക് ഞാൻ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ അദ്ദേഹം എന്റെ മടക്കയാത്രയെ പറ്റി ചോദിച്ചു. വന്ന വിഷയം സാധിച്ചാലും ഇല്ലെകിലും വൈകിട്ട് രണ്ടു മണിക്ക് ഞാൻ മടങ്ങും എന്ന് അദ്ദേഹത്തെ അറിയിച്ചു. രണ്ടു മണിക്ക് ഞാൻ ചാലക്കുടിയിൽ ഒരു കളിക്ക് പോകാൻ തൃശൂർ KSRTC സ്റ്റാൻറ്റിൽ എത്തും. കാണാൻ ശ്രമിക്കണം എന്ന് അദ്ദേഹം അറിയിച്ചു.
ഞാൻ രണ്ടര മണിയോടെ KSRTC സ്റ്റാൻറ്റിൽ എത്തുമ്പോൾ അദ്ദേഹം ഒരു ടർലീൻ ഷർട്ടുമിട്ടു ഒരു ബാഗും തോളിലിട്ടു കൌണ്ടാറിന്റെ സമീപം നില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും ചാലക്കുടിയ്ക്ക് പോയി. ചാലക്കുടിക്ക് ബസ്സിൽ അദ്ദേഹം തന്നെ ടിക്കറ്റ് എടുത്തു. ചാലക്കുടിയിൽ നിന്നും കുറച്ചകലെ ഒരു കളിസ്തലത്തെത്തി. അന്ന് അവിടെ കളിക്ക് എത്തിയിയിരുന്ന കലാകാരന്മാരിൽ ശ്രീ. ഹരിപ്പാട് ആശാൻ ഒഴികെ ആരും തന്നെ എനിക്ക് പരിചിതർ അല്ലായിരുന്നു. രണ്ടാമത്തെ കഥ പ്രഹ്ലാദചരിതം ആയിരുന്നു. ഹരിപ്പാട് ആശാന്റെ ഹിരണ്യൻ, വേങ്ങൂർ ആശാന്റെ നരസിംഹം. കളി കഴിഞ്ഞു ഹരിപ്പാട് ആശാനോടൊപ്പം മടക്കയാത്രയും.
പിന്നീട് അദ്ദേഹം വടക്കൻ പറവൂര് , പെരുവാരം,ഏലൂർ നാറാണത്ത് തുടങ്ങിയ ഭാഗങ്ങളിൽ കളിക്ക് എന്റെ പിതാവിനെ കാണുമ്പൊൾ എന്നെ പറ്റി അന്വേഷിക്കാറുണ്ട് എന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കഥകളി ലോകത്തെ ഒരു വ്യക്തിത്തമാണ് അദ്ദേഹത്തിൽ ഞാൻ കണ്ടത്.
പിന്നീട് അദ്ദേഹം വടക്കൻ പറവൂര് , പെരുവാരം,ഏലൂർ നാറാണത്ത് തുടങ്ങിയ ഭാഗങ്ങളിൽ കളിക്ക് എന്റെ പിതാവിനെ കാണുമ്പൊൾ എന്നെ പറ്റി അന്വേഷിക്കാറുണ്ട് എന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത കഥകളി ലോകത്തെ ഒരു വ്യക്തിത്തമാണ് അദ്ദേഹത്തിൽ ഞാൻ കണ്ടത്.

No comments:
Post a Comment