കെ.പി.എസ്.മേനോന്‍ കഥകളി രംഗത്തില്‍ എഴുതിയപോലെ സൗന്ദര്യവും കൂറ്റത്തവുമുള്ള ഈ താടി വളാഞ്ചേരി സ്വദേശിയാണ്. 1947 ജനുവരി ഒന്നിനു ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കഥകളി അഭ്യസിക്കുന്നതിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം ഗോപിയാശാന്‍റെ കളരിയില്‍ ആദ്യ നാലുവര്‍ഷം അഭ്യസിച്ചു. തുടര്‍ന്ന് കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും കേശവദേവിനെ അഭ്യസിപ്പിച്ചു. കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി സഹപാഠി ആയിരുന്നു. സുഭദ്രാഹരണത്തില്‍ കൃഷ്ണനായി അരങ്ങേറിയ കേശവദേവിന്‍റെ ആദ്യ താടിവേഷം ബകന്‍ ആയിരുന്നു. കലാമണ്ഡലത്തിലെ സാഹിത്യ അദ്ധ്യാപകന്‍ കുമ്മിണി നമ്പുതിരിപ്പാടിന്റെ പ്രോത്സാഹനത്തില്‍ ആണു ഇദ്ദേഹം താടിവേഷം കെട്ടാന്‍ ആരംഭിച്ചത്. 1966 ല്‍ എഫ്.എ.സി.ടി യിൽ ജോലിയിൽ പ്രവേശിച്ചു.
രസികത്വം ആണു ഇദ്ദേഹത്തിന്‍റെ വേഷങ്ങളുടെ കാതല്‍. നിറഞ്ഞ ശരീരവും വേഷവും. ഇന്നുള്ളതില്‍ ഏറ്റവും ഭീകരത്വമുള്ള താടിവേഷം. ദുശാസനന്‍, തിഗര്‍ത്തന്‍, ബാലി, കലി എന്നിവ പ്രധാന വേഷങ്ങള്‍ ആണ്. ഒരു കാലഘട്ടത്തില്‍ ഏറ്റവും ആസ്വാദക പ്രീതിയുള്ള താടിവേഷം ഇദ്ദേഹത്തിന്‍റെ ആയിരുന്നു. ആദ്യകാലത്ത് സ്ത്രീവേഷവും ഇടയ്ക്കു കര്‍ണനും ഇദ്ദേഹം കെട്ടിയിട്ടുണ്ട്. ഫാക്റ്റ് കഥകളി സംഘത്തോടൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ താടിവേഷം അവതരിപ്പിച്ചിട്ടുണ്ട്.
രസികത്വം ആണു ഇദ്ദേഹത്തിന്‍റെ വേഷങ്ങളുടെ കാതല്‍. നിറഞ്ഞ ശരീരവും വേഷവും. ഇന്നുള്ളതില്‍ ഏറ്റവും ഭീകരത്വമുള്ള താടിവേഷം. ദുശാസനന്‍, തിഗര്‍ത്തന്‍, ബാലി, കലി എന്നിവ പ്രധാന വേഷങ്ങള്‍ ആണ്. ഒരു കാലഘട്ടത്തില്‍ ഏറ്റവും ആസ്വാദക പ്രീതിയുള്ള താടിവേഷം ഇദ്ദേഹത്തിന്‍റെ ആയിരുന്നു. ആദ്യകാലത്ത് സ്ത്രീവേഷവും ഇടയ്ക്കു കര്‍ണനും ഇദ്ദേഹം കെട്ടിയിട്ടുണ്ട്. ഫാക്റ്റ് കഥകളി സംഘത്തോടൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ താടിവേഷം അവതരിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment