ഒരിക്കൽ എന്റെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ കളി നിശ്ചയിച്ചു .സാധാരണ കളി നടക്കാത്ത ക്ഷേത്രമാണ് .പ്രഗൽഭന്മാരായ കലാകാരന്മാരെ ഏര്പ്പാട് ചെയ്തു. ബസ് സർവീസ് കുറവായ ആ സ്ഥലത്തേക്ക് അഞ്ച് ആറ് കിലൊമീറ്റർ നടന്നുപലരും കളി കാണാൻ എത്തി .നല്ല ഒരു സദസ്സ് .അണിയറയിൽ എത്തിനോക്കി .ഒരാള് ചുവന്ന താടിക്ക് ചുട്ടിക്കു കിടക്കുന്നു. മറ്റു പ്രമുഖരെ ആരെയും കാണാൻ ഇല്ല. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത്.(ഈ സ്ഥലം വേമ്ബനാട്ടു കായലിനോട് ചേർന്ന് രണ്ടു കിലോമീടർ അകലെയാണ്)കായലിനക്കരെ മറ്റൊരു കളി കഴിഞ്ഞു വള്ളത്തിൽ (തോണിയിൽ) ചുട്ടി യും തേപ്പും ഒന്നും കളയാതെയാണ് വേഷക്കാർ എത്തുക.കൂടെ മറ്റു കലാകാരന്മാരും.രാത്രി വളരെ വൈകി .ആരും എത്തിയില്ല .പ്രേക്ഷകർ ബഹളമായി .താല്ക്കാലിക ആശ്വാസമായി ആരുടെയോ ഒരു പൂതനാ മോക്ഷം .അതുകഴിഞ്ഞു .ആരും എത്തിയില്ല .ബഹളം കൂട്ടിയവരും ഉറക്ക ക്ഷീണത്തിൽ തളര്ന്നു . ചുരുക്കത്തിൽ പറഞ്ഞാൽ കളി നടന്നില്ല രാവിലെ ഒരു ബസ് കിട്ടും .ഒന്നൊന്നര കിലോമീറ്റർ .നടന്നാൽ .എല്ലാവരും അവിടെ എത്തിബസ്സിൽ കയറി .കളി കാണാൻ വന്നവരുടെ തിരക്കാണ് ബസ്സിലെ തിരക്കിനിടയിൽ ചില വിചിത്ര മനുഷ്യർ .മനയോലയും കരിയും ഒക്കെ അവിടവിടെ പടര്ന്ന മുഖവുമായി .കളിക്ക് വരേണ്ടിയിരുന്ന കളിക്കാരാണ് .സംഭവം ഇപ്രകാരം .ആദ്യ കളി കഴിയാൻ വളരെ വൈകി .അതുകഴിഞ്ഞ് വള്ളത്തിൽ ഇക്കരെ എത്തിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞു. കളിയുടെ ചുമതലക്കാരൻ വിവശനായി ഇടയ്ക്കിടയ്ക്ക് കായൽ തീരത്ത് പോയി നോക്കിയിരുന്നു. ഇവർ എത്തിയപ്പോൾ അദീഹം അറിയിച്ചു .കളിസ്ഥലത്തേക്ക് ചെന്നാൽ ദേഹോപദ്രവം ഉറപ്പ് .അതുകൊണ്ട് ആ കായൽ തീരത്ത് ഇരുട്ടിൽ രാത്രി കഴിച്ചുകൂട്ടി .അവിടെ ഇരുന്നു തന്നെ മുഖം തുടച്ചു .ഇരുട്ടത്ത് ആയതിനാൽ മുഖം തുടച്ചത് നേരെയായില്ല അല്പം വികൃതമാവുകയും ചെയ്തു.
KATHAKALI
കഥകളി കലാകാരനെ, ആസ്വാദകനെ, സര്‍വ്വോപരി കഥകളി എന്ന കലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍.........കഥകളി ലോകത്തെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ 'സദനം കൃഷ്ണന്‍കുട്ടി ഗ്രൂപ്പ്' ന്റെ മറ്റൊരു മുഖം............
Wednesday, 22 October 2014
കാർക്കോടകനും തിരനോട്ടവും :- ഹരിഹരന്മണി രാമകൃഷ്ണന്‍
ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1979 സെപ്റ്റംബർ 29 ന് ഒരുകഥകളി നടത്തിയിരുന്നു ..നളചരിതം മൂന്നിൽ ബ്രഹ്മശ്രീ നെല്യോടുവാസുദേവൻ നമ്പൂതിരിയുടെ കാർക്കോടകൻ , ഒരു വലിയ സർപ്പം ഫണംവിരിച്ചാടുന്ന പ്രതീതിഉളവാക്കുന്ന തിരനോട്ടം ..ചപ്പുംചവറുമിട്ടു തീയിടാതെ , കാട്ടുതീയും വെന്തുനീറുന്നതുമെല്ലാം അഭിനയത്തിലൂടെമാത്രം ..ഈസമ്പ്രദായം പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു ..ഉത്സവപ്പറമ്പുകളിലെ തീകൂട്ടലും മറ്റും ക്രമേണ അപ്രത്യക്ഷമായി ..ഈ രീതി ആദ്യമായിട്ടായിരുന്നോ എന്നറിയില്ല , അന്വേഷിച്ചുമില്ല ..ഇതുപറയാൻ കാരണം :എട്ടുപത്തുവർഷം മുമ്പ് ഒന്നുരണ്ടിടെത്ത് ഗോപിയാശാന്റെ പശുരാമൻ ഉണ്ടായി ..നോട്ടീസ്സിൽ " കലാമണ്ഡലം ഗോപിയാശാൻ ആദ്യമായി പരശുരാമന്റെ വേഷത്തിൽ അരങ്ങത്ത് " എന്ന തലക്കെട്ടും ..സംഘാടകർ പരസ്യത്തിനായി പ്രയോഗിച്ച വിദ്യ ! 1966 മാർച്ചിൽ വാഴപ്പള്ളിയിലെ കലാമണ്ഡലം ട്രൂപ്പുകളിക്ക് ഗോപിയാശാന്റെ പരശുരാമനായിരുന്നു ..ഒരു വ്യത്യാസംമാത്രം - അന്ന് യുവാവായിരുന്നു ..ഇതുപോലുള്ള തെറ്റായ പരസ്യപ്രചാരണം ഇന്ന് എല്ലാ രംഗത്തുമുണ്ട് .
Tuesday, 21 October 2014
കൗരവര്‍...........................
.
ദുര്യോധനന്‍
ദുശ്ശാസനന്‍
ദുശ്ശന്‍
ദുശാലന്‍
ദുര്‍മ്മുഖന്‍
വിവിംസതി
വികര്‍ണ്ണന്‍
ജലാസന്ധന്‍
സുലോചനന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദര്‍ശ്ശന്‍
സുവാഹു
ദുഷ് പ്രദര്‍ഷണന്‍
അംഗദന്‍
ദുര്‍മദന്‍
ദുഷ് പ്രദര്‍ശ്ശനന്‍
വിവിത്സു
വികടന്‍
ശമന്‍
ഉരന്നഭന്‍
പത്മനാഭന്‍
നന്ദന്‍
ഉപനന്ദകന്‍
സനപതി
സുശേഷണന്‍
കുന്ധോധരന്‍
മഹോദരന്‍
ചിത്രവാഹു
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിരോചനന്‍
ആയോവാഹു
മഹാവാഹു
ചിത്രചാപന്‍
സുകുന്ദലന്‍
ഭീമവേഗന്‍
ഭീമവലന്‍
വലാകി
ഭീമവിക്രമന്‍
ഉഗ്രായുധന്‍
ഭീമരേരന്‍
കനകായു
ധ്രിധായുധന്‍
ധ്രിദവര്‍മ്മന്‍
ദ്രിധക്ഷ്ത്ര സോമകീര്‍ത്തി
അനാദരന്‍
ജരാസന്ധന്‍
ധ്രിതസന്ധന്‍
സത്യസന്ധന്‍
സഹസ്രവാഹന്‍
ഉഗ്രശ്രവസ്സ്
ഉഗ്രസേനന്‍
ക്ഷേമമൂര്‍ത്തി
അപരാജിതന്‍
പണ്ഡിതകന്‍
വിശാലാക്ഷന്‍
ദുര്‍ധരന്‍
ധ്രിതഹസ്തന്‍
സുഹസ്തന്‍
വതവേഗന്‍
സുവര്‍ചശന്‍
ആദിത്യകേതു
വാവാസിന്‍
നാഗദത്തന്‍
അന്വയന്‍
നിശന്കിന്‍
കുവാചി
ദണ്ഡി
ദണ്ഡദരന്‍
ധനുഗ്രഹന്‍
ഉഗ്രന്‍
ഭീമരഥന്‍
വീരന്‍
വീരബാഹു
ആലോലുപന്‍
അഭയന്‍
രൗദ്രകര്‍മ്മന്‍
ധ്രിതരഥന്‍
അനാദൃശ്യന്‍
കുന്തവേദന്‍
വിരാവി
ധ്രിഗലോചനന്‍
ധ്രിഹവാഹു
മഹാബാഹു
വ്യൂധോരു
കനകാംഗനന്‍
കുന്ദജന്‍
ചിത്രകന്‍
ദുര്‍മ്മഷര്‍ണ്ണന്‍
ദുഷ്കര്‍ണ്ണന്‍
കര്‍ണന്‍
ചിത്രന്‍
വിപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്ര
ചിത്രവര്‍ണ്ണന്‍
ദ്രിതവര്‍ണ്ണന്‍
സോമകീര്‍ത്തി
സുധാമന്‍
യുയുത്സു...............
ദുശ്ശളയും
ദുശ്ശാസനന്‍
ദുശ്ശന്‍
ദുശാലന്‍
ദുര്‍മ്മുഖന്‍
വിവിംസതി
വികര്‍ണ്ണന്‍
ജലാസന്ധന്‍
സുലോചനന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദര്‍ശ്ശന്‍
സുവാഹു
ദുഷ് പ്രദര്‍ഷണന്‍
അംഗദന്‍
ദുര്‍മദന്‍
ദുഷ് പ്രദര്‍ശ്ശനന്‍
വിവിത്സു
വികടന്‍
ശമന്‍
ഉരന്നഭന്‍
പത്മനാഭന്‍
നന്ദന്‍
ഉപനന്ദകന്‍
സനപതി
സുശേഷണന്‍
കുന്ധോധരന്‍
മഹോദരന്‍
ചിത്രവാഹു
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിരോചനന്‍
ആയോവാഹു
മഹാവാഹു
ചിത്രചാപന്‍
സുകുന്ദലന്‍
ഭീമവേഗന്‍
ഭീമവലന്‍
വലാകി
ഭീമവിക്രമന്‍
ഉഗ്രായുധന്‍
ഭീമരേരന്‍
കനകായു
ധ്രിധായുധന്‍
ധ്രിദവര്‍മ്മന്‍
ദ്രിധക്ഷ്ത്ര സോമകീര്‍ത്തി
അനാദരന്‍
ജരാസന്ധന്‍
ധ്രിതസന്ധന്‍
സത്യസന്ധന്‍
സഹസ്രവാഹന്‍
ഉഗ്രശ്രവസ്സ്
ഉഗ്രസേനന്‍
ക്ഷേമമൂര്‍ത്തി
അപരാജിതന്‍
പണ്ഡിതകന്‍
വിശാലാക്ഷന്‍
ദുര്‍ധരന്‍
ധ്രിതഹസ്തന്‍
സുഹസ്തന്‍
വതവേഗന്‍
സുവര്‍ചശന്‍
ആദിത്യകേതു
വാവാസിന്‍
നാഗദത്തന്‍
അന്വയന്‍
നിശന്കിന്‍
കുവാചി
ദണ്ഡി
ദണ്ഡദരന്‍
ധനുഗ്രഹന്‍
ഉഗ്രന്‍
ഭീമരഥന്‍
വീരന്‍
വീരബാഹു
ആലോലുപന്‍
അഭയന്‍
രൗദ്രകര്‍മ്മന്‍
ധ്രിതരഥന്‍
അനാദൃശ്യന്‍
കുന്തവേദന്‍
വിരാവി
ധ്രിഗലോചനന്‍
ധ്രിഹവാഹു
മഹാബാഹു
വ്യൂധോരു
കനകാംഗനന്‍
കുന്ദജന്‍
ചിത്രകന്‍
ദുര്‍മ്മഷര്‍ണ്ണന്‍
ദുഷ്കര്‍ണ്ണന്‍
കര്‍ണന്‍
ചിത്രന്‍
വിപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്ര
ചിത്രവര്‍ണ്ണന്‍
ദ്രിതവര്‍ണ്ണന്‍
സോമകീര്‍ത്തി
സുധാമന്‍
യുയുത്സു...............
ദുശ്ശളയും
ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള : പി.ജി.പുരുഷോത്തമന്‍ പിള്ള
മുക്കാല്‍ നൂറ്റാണ്ടുകാലം കെടാവിളക്കുപോലെ കളിയരങ്ങത്തു നിറഞ്ഞു നിന്ന മഹാനടന്‍ ആണു അന്തരിച്ച ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള. മറ്റൊരു നടനും അത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. തൊണ്ണൂറാം വയസ്സിലും ആശാന്‍റെ കത്തി വേഷം സഹൃദയര്‍ക്ക് കണ്ണിനു കര്‍പ്പൂരം ആയിരുന്നു.
അസാധാരണമായ രംഗശ്രീ, കടുകട്ടിയായ താളപ്പിടിപ്പ്, മികച്ച രസവാസന, മനോഹരമായ കയ്യും മെയ്യും ഇതെല്ലാം ആശാന്‍റെ മുതല്‍കൂട്ടായിരുന്നു. തെക്കന്‍ ചിട്ടയില്‍ കലാശങ്ങള്‍ക്കോ, താളപ്പിടിപ്പിനോ ഒന്നും സ്ഥാനമില്ല എന്നൊരു വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്ന് കേട്ടിട്ടുണ്ട്. ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ആട്ടം കണ്ടിട്ടുള്ളവര്‍ ആരും അങ്ങിനെയൊരു വിമര്‍ശനം ഉന്നയിക്കുകയില്ല; തീര്‍ച്ച.
രാവണവിജയത്തില്‍ രാവണന്‍ കെട്ടിയാല്‍ ആശാന്‍ തനിക്കു താന്‍ പോര്-തന്റേടം എന്നും പറയാറുണ്ട്-ആടുന്ന കൂട്ടത്തില്‍ തപസ്സും ആടുമായിരുന്നു. ഉത്ഭാവത്തിലെ രാവണന്‍റെ തപസ്സാട്ടം ത്രിപുട വട്ടത്തിനോത്തും ഇത് ചെമ്പടയുo ആണെന്നൊരു വ്യത്യാസമേയുള്ളൂ. രണ്ടും ആശാന്‍ പ്രവര്‍ത്തിക്കുന്നത് കാണേണ്ടത് തന്നെ. അതുപോലെതന്നെയാണ് കല്യാണ സൌഗന്ധികത്തില്‍ ഹനുമാന്‍റെ തപസ്സും ആശാന്‍ ആടി കാണുന്നത്.
അതുപോലെതന്നെ പടപ്പുറപ്പാട്, കേകി തുടങ്ങി അഭ്യാസബലം അങ്ങേയറ്റം ആവശ്യമായ ഇനങ്ങളും ആശാന്‍ ആടി കാണുന്നതും പ്രത്യേകത തന്നെയാണ്. കമലദളം, അജഗര കബളിതം മുതലായ ഭാഗങ്ങളുടെ കഥയും അങ്ങിനെ തന്നെ.
കൈലാസോദ്ധാഹരണവും പാര്‍വ്വതീ വിരഹവും ആശാന്‍ ആടുന്നത് വായനക്കാര്‍ കണ്ടിട്ടുണ്ടല്ലോ. തോഴികളുമായി ഉല്ലാസമായി കുളിച്ചുകൊണ്ടിരിക്കുന്ന പാര്‍വ്വതി നാരദന്റെ വാക്കുകേട്ട് കൈലാസത്തിലേക്ക് കുതിച്ചുപായുന്ന വഴിക്ക് താഴെ വീണു പിടയുന്ന സുബ്രഹ്മണ്യനെയും ഗണപതിയെയും കണ്ടു കൊപാക്രാന്തയായി പരമേശ്വര സന്നിധിയിലെത്തുമ്പോള്‍ മുഖത്ത് സ്ഫുരിക്കുന്ന ഈര്‍ഷ്യ, അസൂയ, കോപം, കാലുഷ്യം തുടങ്ങിയ ഈഷദ് ഭിന്നഭാവങ്ങള്‍ ഇത്ര ചേതോഹരമാണ്.
വേഷപ്രശ്ചന്നര്‍ ആയി എത്തിയ കൃഷ്ണനെ തിരിച്ചറിയുമ്പോള്‍ ജരാസന്ധന്റെ മുഖത്തും അഹല്യാ ജാരാ എന്ന് ഇന്ദ്രനെ സംബോധന ചെയ്തു സൂചിത കഥയാടുന്ന നരകാസുരന്റെ മുഖത്തും കാണുന്ന ഹാസം, രാവണവിജയത്തില്‍ രാവണന്‍റെ മുഖത്ത് തുളുമ്പുന്ന ശൃംഗാരം, കീചകന്റെ വിടത്വം, ദുര്യോധനന്റെ ഉദ്ധതമായ വീരം ഇതൊക്കെ ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ മുഖത്തു തന്നെ കാണണം.
ചെങ്ങന്നൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ചെവിയില്‍ മുഴങ്ങുന്നത് ആശാന്‍റെ അലര്‍ച്ച, ആ നീളവും, ആ ദീര്‍ഘവും, ആ രസസ്ഫുരണവും, ആ ശ്രുതിമാറ്റവും മറ്റാര്‍ക്കും ഇല്ല. ആശാന്‍റെ ശിഷ്യന്മാര്‍ക്കുപോലും ആ അലര്‍ച്ച കിട്ടിയിട്ടില്ല............(1981)..........
ഒരു തീരാനഷ്ടം : - ഹരിഹരന്മണി രാമകൃഷ്ണന്‍
കഥകളി വഴിപാടിനു പേരുകേട്ട തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ 45-46 വർഷംമുമ്പ് പാലിയക്കര കൊട്ടാരം വക കഥകളി - സമ്പൂർണ്ണഭാരതം - .കേരളത്തിലെ പ്രശസ്ത കലാകാരന്മാരെല്ലാമുണ്ട്..രാത്രി ഒമ്പതിനുമുമ്പ് ഞാനും എന്റെ സ്നേഹിതൻ മുണ്ടേരില്ലത്ത് വിഷ്ണുനമ്പൂതിരിയും സൈക്കിളിൽ പുറപ്പെട്ടു ..ക്ഷേത്രത്തിന് ഒരുകിലോമീറ്റർ മുമ്പു വച്ച്, ആളുകൾ ചൂട്ടുംവീശി തിരിച്ചുപോകുന്നു ; അവർതമ്മിൽ ചില അടക്കം പറച്ചിലുകളും ..എന്തോ ഒരു പന്തികേടു തോന്നി .അന്വേഷിച്ചപ്പോൾ , ഒരു കൊലപാതകം നടന്നു , കളി മുടങ്ങിയെന്നറിഞ്ഞു..ഞങ്ങൾ ക്ഷേത്രത്തിനു മുമ്പിലെത്തി ..ഗോപുരത്തോടുചേർന്ന് വഴിപാടുകളി നടത്തുന്ന പന്തലിലായിരുന്നു സംഭവം .മൃതദേഹം മാറ്റിക്കഴിഞ്ഞു : ജനപ്രളയം! വാച്ചർ ഒരു ക്ഷേത്രസമിതിയംഗത്തെ നടയിൽ വച്ചുകുത്തി..അയാൾ അവിടെവീണുമരിച്ചു..പത്തുമണിയോടെ വാച്ചറേയും ശ്രീകാര്യക്കാരേയും (ക്ഷേത്ര ഭരണാധികാരി) അറസ്റ്റ് ചെയ്തുകൊണ്ടുപോയി ..അരമണിക്കുർ കഴിഞ്ഞപ്പോഴേക്കും ജനം പിരിഞ്ഞു : ആകെ മൂകത ....................ഞങ്ങൾ കൊട്ടാരത്തിലെത്തി ..പന്തലിൽ ആശാന്മാരെല്ലാമുണ്ട്..ബാക്കിയുള്ളവർ പന്തലിന്റെ മറ്റൊരു ഭാഗത്തും .ഞങ്ങൾ അഭിവാദ്യം ചെയ്തു ..അടുത്തിരുത്തി , വിവരങ്ങളാരാഞ്ഞു ..സന്ധ്യക്കുനടന്ന സംഭവമായതുകൊണ്ട് അവരാരും ക്ഷേത്രത്തിൽ പോയിരുന്നില്ല .കളി മുടങ്ങിയതിലുള്ള വിഷമംമൂലം ആർക്കും ഉറക്കംവരുന്നില്ല : സംസാരിച്ചുകൊണ്ടിരുന്നു ..വെളുപ്പിനു നാലുമണിയോടെ യാത്രപറഞ്ഞിറങ്ങി ..ഇന്നും ആ തീരാനഷ്ടം മറക്കാനാവാതെ മനസ്സിൽ അവശേഷിക്കുന്നു .
കുണ്ഡിനത്തിലേക്ക് ഒരു യാത്ര :- കമല മേനോന്‍
ആ മഹാനുഭാവന്റെ വാക്കുകൾകൊണ്ടു തന്നെ വേണം തുടങ്ങാൻ...... അതൊരു നിയോഗം ആയിരുന്നു! ഓർമ്മകൾ എത്ര പുറകോട്ടു പോയാലും അത്രയും പുറകിൽ ആ ദമയന്തിയെ കാണാം. തിരശ്ശീല നീങ്ങുമ്പോൾ " മന്നിൽ ഈവണ്ണം ഉണ്ടോ മധുരത രൂപത്തിന്" എന്ന ആശ്ചര്യം മാത്രം ആയിരുന്നു ആദ്യം. പിന്നീട് പലപ്പോഴായി ആ ഭാവങ്ങൾ മനസ്സിൽ തീർക്കുന്ന സംവേദനതലങ്ങൾ വാക്കുകൾക്ക് അതീതമായി നിലകൊള്ളുന്നു എന്നറിഞ്ഞുതുടങ്ങി. അരങ്ങിലെ കാഴ്ചകൾക്കപ്പുറത്തേക്ക് മനസ്സു കടന്നുചെല്ലുവാനും ലേഖനങ്ങളിലൂടെയും വാർത്തകളിലൂടെയും ആ മഹാനടനെ കൂടുതൽ അറിയുവാനും തുടങ്ങിയതോടെ "കുണ്ഡിനപുരി" എന്നപോലെ "കാറൽമണ്ണ" എന്ന ദേശവും തീവ്രമായ ആവേശമുണർത്തുന്ന ഒരു പ്രതീകമായി മാറി. എങ്കിലും ഒരിക്കലെങ്കിലും ആ ദേശത്ത് എത്തുവാനോ "വാരിയത്തു പള്ളിയാലിൽ" വീടിന്റെ പടികൾ ഇറങ്ങിച്ചെന്ന് ആ പാദങ്ങളിൽ നമസ്കരിക്കുവാനോ സാധിക്കുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. "നിയോഗം" എന്നല്ലാതെ എനിക്കു കൈവന്ന ഭാഗ്യത്തിനു മറ്റൊരു വാക്കു പറയാൻ എനിക്കറിയില്ല!
അക്ഷരം കൂട്ടിവായിക്കാൻ പഠിപ്പിച്ച ഗുരുനാഥനിൽനിന്നു നളചരിതത്തിലെ നല്ല നല്ല പദങ്ങൾ വളരെ കുട്ടിക്കാലത്തേ പരിചയിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ആ വാത്സല്യത്തോടൊപ്പം മനസ്സിൽ നിറഞ്ഞ നളചരിതം ഇന്നും അതേ ജിജ്ഞാസ ഉണർത്തുന്നു. ഓരോ തവണ വായിക്കുമ്പോഴും ആടി ക്കാണുമ്പോഴും പലതും അവ്യക്തമായി തോന്നുന്നുവല്ലോ എന്നൊരു അസ്വസ്ഥത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പല അന്വേഷണങ്ങളും തൃപ്തികരമായി പര്യവസാനിക്കാതെ വന്നപ്പോഴാണ് ദമയന്തിയായി അരങ്ങിൽ ജീവിക്കുന്ന മഹാനടനോടു നേരിട്ടുചോദിച്ചു മനസ്സിലാക്കാം എന്നൊരു ചിന്ത കടന്നുവന്നത്. സാഹസം എന്നുതന്നെ പറയാം, മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന സംശയങ്ങൾ എല്ലാം ഒരു കടലാസ്സിൽ പകർത്തി "ശ്രീ കോട്ടക്കൽ ശിവരാമൻ, കാറൽമണ്ണ" എന്നു മേൽവിലാസവും എഴുതി അയച്ചു. കുറേനാളേക്കു മറുപടി ഒന്നും കാണാതെവന്നപ്പോൾ വലിയ നിരാശ തോന്നി. സുഖമില്ലാതിരിക്കുമ്പോൾ ബുദ്ധിമുട്ടിച്ചതിനു സ്വയം നിന്ദിക്കുകയും ചെയ്തു.
തീരെ പ്രതീക്ഷിക്കാത്ത ഒരു സന്ധ്യാസമയത്താണ് ശ്രീ കോട്ടക്കൽ ശിവരാമന്റെ മകൾ ശ്രീമതി അമ്പിളി എന്നെ വിളിച്ചത്. അന്ന് കർക്കിടകമാസത്തിൽ ചോതി നക്ഷത്രം- ശ്രീ ശിവരാമന്റെ പിറന്നാൾ- ആയിരുന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചുപോയി എന്നും അദ്ദേഹത്തെ കാണാൻ ഞാൻ കാറൽമണ്ണയിൽ ചെല്ലാം എന്നു പറഞ്ഞതും മാത്രമേ ഇപ്പോൾ ഓർമയുള്ളൂ. അക്രൂരൻ അമ്പാടിയിലേക്ക് എന്നപോലെയോ കുചേലൻ ദ്വാരകയിലേക്ക് എന്നപോലെയോ - ഒരു ചിരകാലമോഹം സഫലമാകാൻ പോകുന്നു എന്നു മാത്രം മനസ്സിലായി.
2008 ഒക്ടോബർ 4 ആം തീയതി രാവിലെ അദ്ദേഹത്തെ കാണാൻ പുറപെട്ടു. കാർ ഷൊർണൂർ വിട്ടപ്പോൾ മുതൽ മനസ്സിൽ ആശങ്കകൾ നിറഞ്ഞുതുടങ്ങി. ആ മഹാനടന്റെ മുമ്പിൽ എങ്ങനെ കടന്നു ചെല്ലും, എന്തു പറഞ്ഞു തുടങ്ങും എന്നിങ്ങനെ മനസ്സു ചഞ്ചലമായിക്കൊണ്ടിരുന്നു. കാറൽമണ്ണ എത്തിയപ്പോഴേക്കും തിരിച്ചുപോയാലോ എന്നുപോലും തോന്നി. അദ്ദേഹത്തിന്റെ വീടിനടുത്തു വണ്ടിയിറങ്ങി ആ പാദസ്പർശത്താൽ ധന്യമായ വഴിയിലൂടെ നടന്നപ്പോൾ എല്ലാ സന്ദേഹങ്ങളും അസ്ഥാനത്താണെന്നു തോന്നിത്തുടങ്ങി. "ശിവരാമണീയം" ചിത്രപ്രദർശനത്തിൽ കണ്ടു മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ നേരിൽ കണ്ടപ്പോൾ മനസ്സിൽ നിറഞ്ഞതു ചാരിതാർത്ഥ്യം ആയിരുന്നു. പ്രതീക്ഷിച്ചതുപോലെതന്നെ " ഭവാനീ, അവരു വന്നു" എന്നു വിളിച്ചുപറയുന്നതു കേട്ടുകൊണ്ടു പൂമുഖത്തേക്കു കടന്നുചെന്ന് ആ പാദങ്ങളിൽ നമസ്കരിച്ചപ്പോൾ എന്റെ നിയോഗം പൂർത്തിയായി എന്നും മനസ്സിലായി.
ഒരിക്കൽ ചെന്നാൽ വീണ്ടും വീണ്ടും ചെല്ലാൻ പ്രേരിപ്പിക്കുന്ന ഒരു വശ്യത ആ വീട്ടിൽ അനുഭവപ്പെട്ടു. ചോദ്യങ്ങൾ എല്ലാം വീണ്ടും എഴുതിക്കൊണ്ടുപോയിരുന്നു. ഉത്തരങ്ങൾ എഴുതിയെടുക്കാൻ പുസ്തകവും പേനയും എല്ലാം ആയി തയ്യാറായി ഇരുന്നെങ്കിലും ഒന്നും സാധിച്ചില്ല. ഞാൻ അയച്ച എഴുത്ത് സൂക്ഷിച്ചു വച്ചിരുന്നു അദ്ദേഹം. അതെടുത്തുവച്ചു വായിച്ചുകൊണ്ട് എന്റെ ഓരോ ചോദ്യത്തിനും സ്വതസിദ്ധമായശൈലിയിൽ സംശയനിവാരണം നടത്തുമ്പോൾ എനിക്കു കേട്ടിരിക്കാനേ തോന്നിയുള്ളൂ. അരനൂറ്റാണ്ടുകാലത്തെ അരങ്ങിലെയും വായനയിലേയും അനുഭവസമ്പത്ത് വാക്കുകളായി അനുസ്യൂതം പ്രവഹിക്കുമ്പോൾ എല്ലാം മറന്നു വെറുതെ കേട്ടിരുന്നു. സമയം പോയത് അറിഞ്ഞതും ഇല്ല.
ഒന്നാം ദിവസത്തിലെ ദമയന്തിയെക്കുറിച്ചു വ്യക്തമായി അറിയാൻ വേണ്ടി തലയോലപ്പറമ്പിലെ വായനശാലയിൽ നിന്നു നൈഷധം ചമ്പു എടുത്തു വായിച്ചതും കൌമാരം വിടാത്ത ദമയന്തിയുടെ മനസ്സ് എങ്ങനെ എന്നു മനസ്സിലാക്കിയതും പറഞ്ഞത് ഓർമയുണ്ട്. ഹംസത്തിനെ കാണുന്ന സമയത്ത് ദമയന്തിക്ക് പതിമൂന്നുവയസ്സേ ഉള്ളൂ എന്നും ആ ഒരു ധാരണയോടെ ആണ് ഒന്നാം ദിവസം ദമയന്തിയെ അവതരിപ്പിക്കാറുള്ളത് എന്നും പറഞ്ഞു.
നാലാം ദിവസത്തിലെ ദമയന്തിയെപ്പറ്റിയും ഒരുപാടുനേരം സംസാരിച്ചു. പുരുഷന്മാർക്കു തുല്യമായ സ്ഥാനം സ്ത്രീകൾക്ക് നല്കാൻ മടിക്കുന്ന പഴയ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്താണ് അദ്ദേഹം പലതും വ്യാഖ്യാനിച്ചത്. ബാഹുകൻ ഇരുന്നുകൊണ്ട് ദമയന്തി പ്രവേശിക്കുന്നതു തന്നെ ആണ് ശരി എന്ന അഭിപ്രായം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
മനസ്സു നിറയുന്നതു വരെ ആ വാഗ്ധോരണിയിൽ മുഴുകി ഇരിക്കാനും അറിവിന്റെ മഹാസാഗരത്തിൽ നിന്നു ഏതാനും തുള്ളികൾ നെറുകയിൽ ധരിക്കാനും കഴിഞ്ഞതിന്റെ ധന്യതയോടെ വീണ്ടും വീണ്ടും ആ പാദങ്ങളിൽ ശതകോടിപ്രണാമങ്ങൾ.
Subscribe to:
Comments (Atom)



